പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

Showing posts with label ടിന്റുമോന്‍. Show all posts
Showing posts with label ടിന്റുമോന്‍. Show all posts

നേർച്ച

അപ്പൻ : മോനേ, നിന്നെ പള്ളിലച്ചൻ ആക്കാമെന്ന് ഞാൻ നേർച്ച നേർന്നിട്ടുണ്ട്.

ടിന്റുമോൻ : ചതിച്ചല്ലോ അപ്പാ,  എന്റെ മോനെ പള്ളിലച്ചൻ ആക്കാമെന്ന് ഞാനും നേർന്നിരിക്കുകയാ!

ടിന്റുമോനും ഓട്ടോ ഡ്രൈവറും

ടിന്റുമോൻ ഓട്ടോ ഡ്രൈവറോട് : ടൌൺ വരെ പോകുമൊ?

ഡ്രൈവർ : പോകും...

ടിന്റുമോൻ : എന്നാൽ തിരിച്ചുവരുമ്പോൾ എനിക്ക് ഒരു എനിക്ക് ഒരു ബ്രെഡ് വാങ്ങിച്ചോണ്ടു വരാമോ?

ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ

ഒരിക്കൽ ടിന്റുമോന്‍ വീട്ടിൽ എത്താൻ അൽപം വൈകി...

അച്ഛൻ ചോദിച്ചു :'എവിടെ ആയിരുന്നെടാ..?'

ടിന്റുമോന്‍ പറഞ്ഞു: 'കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു ..'

ടിന്റുമോന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ ടിന്റുമോന്റെ പത്തു കൂട്ടുകാരെ വിളിച്ചു.

4 പേർ പറഞ്ഞു :'അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു ..'
2 പേർ പറഞ്ഞു 'ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ ..'
3 പേർ പറഞ്ഞു ' ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ കൊടുക്കണോ..?'

ഒരുത്തൻ, ആത്മാർത്ഥതയുടെ നിറകുടമായ ഒരുത്തൻ പറഞ്ഞു. 

' ങാ പറഞ്ഞോ അച്ഛാ .. ഞാൻ ടിന്റുവാ...!'

ടിന്റുമോന്‍ വീണ്ടും അമ്പലത്തില്‍

ടിന്റുമോന്‍ അടുത്തുള്ള അമ്പലത്തില്‍ ഒരു ദിവസം പോയി.

ടിന്റുമോന്‍ പൂജാരിയുടെ അടുത്തു ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞു:
"ശശി. തിരുവാതിര. പാല്‍പായസം."
അല്പം കഴിഞ്ഞപ്പോള്‍ വേറെ ഒരാള്‍ പറഞ്ഞു:
"രമേശന്‍. തിരുവാതിര. പാല്‍പായസം."
ഇതു കേട്ടു ടിന്റുമോനും പറഞ്ഞു:
"ടിന്റുമോന്‍. ബ്രേക്ക് ഡാന്‍സ്. ചിക്കന്‍ ബിരിയാണി..."

സ്വന്തം രക്തം

ടിന്റുമോന്‍ അയലത്തെ വീട്ടിലെ അങ്കിളിന്റെയും ആന്റിയുടേയും അവരുടെ കുഞ്ഞിന്റെയും കൂടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് ചെയ്യാന്‍ പോയി.

ബ്ലഡ് ടെസ്റ്റിന്റെ റിസള്‍ട്ട് ലഭിച്ചു.
ടിന്റുമോന്റെയും കുഞ്ഞിന്റെയും ഒരേ ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു.
ടിന്റുമോന്‍ അങ്കിളിനോടു പറഞ്ഞു:
"കുഞ്ഞിനെ നന്നായിട്ടു വളര്‍ത്തിക്കോണം. എന്റെയാ രക്തം..."

ചന്ദ്രനില്‍ വെള്ളമുണ്ട്

മനോരമ ന്യൂസില്‍ ഫ്ലാഷ് ന്യൂസ് "ചന്ദ്രനില്‍ വെള്ളമുണ്ട്"

ടിന്റുമോന്‍ : "എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആംസ്ട്രോങിന്റെ ആണെന്നാണ്.
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും"

നോക്കിയാ

വിദേശത്തു നിന്നും മടങ്ങി വരുന്നതിനു മുന്‍പു ടിന്റുമോന്റെ അങ്കിള്‍ ടിന്റുമോനെ വിളിച്ചു.

അങ്കിള്‍: "മോനെ ഞാന്‍ തിരിച്ചു വരുമ്പോള്‍ നിനക്ക് എന്താ വാങ്ങിക്കൊണ്ടു വരെണ്ടത്?"
ടിന്റുമോന്‍: "എനിക്കൊരു മൊബൈല്‍ മതി"
സ്നേഹത്തോടെ അങ്കിള്‍: "NOKIA മതിയോടാ കുട്ടാ?"
ടിന്റുമോന്‍ : "നോക്കിയാ പോരെടാ പട്ടി വാങ്ങണം."

സിഗരെറ്റ്‌ വലി

അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റുമോനോട് അമ്മ ചോദിച്ചു:

"അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത്?"
ടിന്റുമോന്‍ : "അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ"

ടിന്റുമോന്‍ അമ്പലത്തില്‍

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്:

"അച്ഛാ, ഞാന്‍ അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു."
അച്ഛന്‍: "എന്റെ പേരിലോ?"
ടിന്റുമോന്‍: അച്ഛന്റെ പേരില്‍ ഞാന്‍ രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

നഷ്ടപെട്ട സ്വര്‍ണം

ടിന്റുമോന്‍ രാവിലെ പത്ര പാരായണത്തില്‍

ലോങ്ങ്‌ ജമ്പില്‍ ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപെട്ടു...
ടിന്റുമോന്‍ :അങ്ങനെതന്നെ വേണം ചാടുന്ന സമയത്ത് സ്വര്‍ണം ഊരി വെക്കാഞ്ഞിട്ടല്ലേ...

ടിന്റു അങ്കിള്‍

ടിന്റുമോന്റെ വീടിനടുത്തൊരു ശിവന്റെ അമ്പലമുണ്ടായിരുന്നു.

ടിന്റുമോന്‍ എല്ല ദിവസവും അവിടെ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു.
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു വന്നപ്പോള്‍ ഗണപതിയെ കണ്ട് ടിന്റുമോന്‍ ഗണപതിയോട്:
"മോനെ അച്ചനെന്തിയെ? അച്ചന്‍ വരുമ്പോള്‍ അങ്കിള്‍ വന്നിരുന്ന കാര്യം പറയണേ..."

യുക്തിബോധം

ഒരിക്കല്‍ ടിന്റുമോന്റെ സ്കൂളില്‍ ഡി.ഇ.ഓ. പരിശോധനയ്ക്ക് വന്നു.

ഡി.ഇ.ഓ. ടിന്റുമോന്റെ ക്ലാസ്സ് സന്ദര്‍ശിച്ചു.
ഡി.ഇ.ഓ. വിദ്യാര്‍ത്ഥികളുടെ യുക്തിബോധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു.
അദ്ദേഹം ചോദിച്ചു: "ഒരു ബോട്ട് അഞ്ചു മൈല്‍ വേഗത്തില്‍ പുഴയിലൂടെ ഒഴുകുന്ന സമയത്തു തന്നെ ഒരു കാക്ക ഒരു മൈതാനത്തിന്റെ മുകളിലൂടെ പറക്കുകയും അപ്പോള്‍ തന്നെ ഒരു തത്ത ഘടികാര ദിശയ്ക്ക് എതിരെ പറക്കുകയും ചെയ്താല്‍, എന്റെ വയസ്സ് എത്രെയാണ്?"
"സാറിന് 42 വയസ്സുണ്ട്." ടിന്റുമോന്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു.
"റിമാര്‍ക്കബ്ള്‍" ഡി.ഇ.ഓ. അത്ഭുതപ്പെട്ടു. "പറയൂ, മോന്‍ ഇതെങ്ങനെ കണ്ടുപിടിച്ചു?"
"അത് വളരെ ഈസിയാണ്, സാര്‍,"
ടിന്റുമോന്‍ ബഹുമാനപുരസ്സരം പറഞ്ഞു.
"എന്റെ വീടിനടുത്തൊരു ചേട്ടനുണ്ട്.
ചേട്ടന്റെ പ്രായം 22. പക്ഷെ, ചേട്ടന്‍ ഒരു അരവട്ട് മാത്രമേയുള്ളൂ..."

അറിയുവാന്‍ അവകാശമില്ലാത്ത കാര്യങ്ങള്‍

ടിന്റുമോന്റെ സ്കൂള്‍ ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.

പക്ഷേ, വന്നത് മുന്‍ പ്രസിഡന്റ് ബുഷായിരുന്നു.
ബുഷ് പ്രസംഗിച്ചു.
അതിനു ശേഷം അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കണമെങ്കില്‍ ചോദിക്കാമെന്നറിയിച്ചു.
അതുകേട്ട് ടിന്റുമോന്റെ കൂട്ടുകാരന്‍ അശോക്മോന്‍ എഴുന്നേറ്റു;
"എനിക്ക് രണ്ട് കാര്യങ്ങള്‍ ചോദിക്കുവാനുണ്ട്.
എന്റെ ഒന്നാമത്തെ ചോദ്യം, ബരാക്ക് ഒബാമ എവിടെ?
എന്റെ രണ്ടാമത്തെ ചോദ്യം, നിങ്ങള്‍ എന്തിനാണ് ഇറാക്ക് ആക്രമിച്ചത്?"
പെട്ടെന്ന് മണിമുഴങ്ങി.
ഇന്റെര്‍വെല്‍ ആണെന്ന് അറിയിപ്പുണ്ടായി.
ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ചോദ്യം ചോദിക്കാമെന്നറിയിച്ചു.
ഇപ്രാവശ്യം ടിന്റുമോന്‍ എഴുന്നേറ്റു;
"എനിക്ക് മൂന്ന് കാര്യങ്ങള്‍ ചോദിക്കുവാനുണ്ട്.
എന്റെ ഒന്നാമത്തെ ചോദ്യം, ബരാക്ക് ഒബാമ എവിടെ?
എന്റെ രണ്ടാമത്തെ ചോദ്യം, നിങ്ങള്‍ എന്തിനാണ് ഇറാക്ക് ആക്രമിച്ചത്?
എന്റെ മൂന്നാമത്തെ ചോദ്യം, അശോക്മോന്‍ എവിടെ?"

മിസ്സ്‌ കോള്‍


ടിന്റുമോന്‍ ക്ലാസ്സില്‍,
ടിന്റുമോന്‍ : മിസ്സ്‌ ഇന്നലെ എന്റെ മൊബൈലിലേക്ക് വിളിച്ചിരുന്നോ?
ടീച്ചര്‍ : ഞാനോ? ഇല്ല, എന്താ?
ടിന്റുമോന്‍ : പക്ഷെ, ഇന്നലെ എന്റെ മൊബൈലില്‍ ' 1 Miss Call' എന്നുണ്ടായിരുന്നു...

ദൈവീക സിദ്ധി

ടിന്റുമോനോട് സഹപാഠി: ശരിക്കും നിന്റെ സ്വരം ദൈവീകമാണെന്ന് ടീച്ചര്‍ പറഞ്ഞോ?

ടിന്റുമോന്‍: അങ്ങനെ തീര്‍ത്തു പറഞ്ഞില്ലാ, പക്ഷേ ഇത് ഭൂമിലെങ്ങുമുള്ളതല്ലാ എന്ന് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം

ടിന്റുമോന്റെ, സമ്പന്നയായ ക്ലാസ്സ് ടീച്ചറെ കുറെ പേര്‍ കൂടി തട്ടിക്കൊണ്ട് പോയി.

അഞ്ചു ലക്ഷം രൂപ തന്നില്ലായെങ്കില്‍ ടീച്ചറെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു തട്ടിക്കൊണ്ട് പോയവര്‍ വിളിച്ചറിയിച്ചു.
ഇതെ തുടര്‍ന്നു ക്ലാസ്സില്‍ ടിന്റുമോന്റെ വക ചര്‍ച്ച,
"നമ്മുടെ ടീച്ചറെ തട്ടിക്കൊണ്ട് പോയതു നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
നമ്മളെക്കൊണ്ട് ആകുന്നതു നാം ടീച്ചര്‍ക്കു വേണ്ടി ചെയ്യണം."
അപ്പോള്‍ മറ്റൊരു കുട്ടി,
"അപ്പോള്‍ നമ്മള്‍ എത്ര വെച്ചു കൊടുക്കണമന്നാ പറയുന്നെ?"
ടിന്റുമോന്‍,
"കുറഞ്ഞത് അര ലിറ്ററെങ്കിലും"

കണ്ണു തുറന്ന് ഉറങ്ങുന്ന ജീവി

ടിന്റുമോന്റെ ക്ലാസ്സ്,

ടീച്ചര്‍: കണ്ണു തുറന്ന് ഉറങ്ങുന്ന ഒരു ജീവിയുടെ പേരു പറയു.
ടിന്റുമോന്‍: എന്റെ അമ്മൂമ്മ.
ടീച്ചര്‍: അമ്മൂമ്മയൊ? അതെന്താ കാര്യം?
ടിന്റുമോന്‍: അമ്മൂമ്മ എല്ലാ ദിവസവും പറയും, ഇന്നലെ രാത്രി ഞാന്‍ ഒരു പോള കണ്ണടച്ചിട്ടില്ല.

അമ്മയ്ക്കാ...

ടിന്റുമോന്‍ മെഡിക്കല്‍ ഷോപ്പില്‍,
ടിന്റുമോന്‍ : ചേട്ടാ, പനിക്കുള്ള മരുന്നു വേണം.
കടക്കാരന്‍ : 'ടോണിക്കാണോ'?
ടിന്റുമോന്‍ : അല്ല, എന്റെ അമ്മയ്ക്കാ...

പ്രോഗ്രസ്സു കാര്‍ഡ്‌

ടിന്റുമോന്റെ വീട്‌,
അച്ഛന്‍: എവിടെ നിന്റെ പരീക്ഷയുടെ പ്രോഗ്രസ്സു കാര്‍ഡ്‌? കാണട്ടെ.
ടിന്റുമോന്‍: അത്‌ എന്റെ കൈയിലില്ല
അച്ഛന്‍: നിന്റെ കൈയിലില്ലേ? പിന്നെ അതെവിടെ?
ടിന്റുമോന്‍: അത്‌ എന്റെ ഒരു കൂട്ടുകാരന്‍ കടം മേടിച്ചു. അവനു അവന്റെ അച്ഛനെയും അമ്മയേയും ഒന്നു പേടിപ്പിക്കണമത്രെ!

ജനപെരുപ്പം

ടിന്റുമോന്റെ ക്ലാസ്സില്‍ ടീച്ചര്‍ ജനപ്പെരുപ്പത്തെക്കുറിച്ച് ക്ലാസ്സ് എടിക്കുകയാണ്,
ടീച്ചര്‍: ഇന്ത്യയില്‍ ഓരോ 10 സെക്കന്റിലും ഒരു സ്ത്രീ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നുണ്ട്.
ടിന്റുമോന്‍: (ചാടിയെണീറ്റിട്ടു) ടീച്ചര്‍, നമ്മള്‍ എത്രയും പെട്ടെന്ന് സ്ത്രീയെ കണ്ടുപിടിച്ച്‌ അവരെ അതില്‍നിന്നുപിന്തിരിപ്പിക്കണം.